ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമേരിക്കൻ നീതിന്യായവകുപ്പ് പുറത്തിറക്കിയ രേഖകളായ എപ്‌സ്റ്റീൻ ഫയൽസിൽ കേരളവുമായി ബന്ധപ്പെട്ട പതിനഞ്ചോളം നേരിട്ടുള്ള പരാമർശങ്ങളുണ്ട്. വിവാദങ്ങളെ തുടർന്ന് ലേബർ പാർട്ടിയിൽ നിന്ന് രാജി വച്ച മുൻ ബ്രിട്ടീഷ് മന്ത്രിയും അംബാസഡറും ആയിരുന്ന പീറ്റർ മാൻഡേൽസൻ എപ്‌സ്റ്റീനിന് അയച്ച ഇമെയിൽ സന്ദേശത്തിലാണ്, ‘Had a very good ‘Kerala’ massage’ എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്നത് കേരളത്തിൽ വച്ചാണോ, അതോ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഏതെങ്കിലും റാക്കറ്റിന്റെ സേവനത്തിന്റെ ഭാഗമായി വിദേശത്ത് വച്ചാണോ എന്നത് വ്യക്തമല്ല. Kerala എന്നത് ഇമെയിലിൽ പ്രത്യേക ഉദ്ധരണികളിൽ നൽകിയിരിക്കുന്നത് കാണാം.
2003-04 കാലത്ത് ലേബര്‍ പാര്‍ട്ടി എംപിയായിരുന്ന പീറ്റര്‍ എപ്സ്റ്റീനില്‍ നിന്ന് 75,000 ഡോളര്‍ കൈപ്പറ്റിയത് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പുറത്തുവന്നിരുന്നു. മേൽപ്പറഞ്ഞ സന്ദേശം പീറ്റർ മാൻഡേൽസൻ അയക്കുന്നത് 2009ലാണ്. 2009 ൽ അയാൾ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുണ്ടോ, ആരാണ് അയാൾക്ക് ആതിഥേയത്വം നൽകിയത് എന്നുള്ള വിവരങ്ങളും ലഭ്യമല്ല.

ദുബായിയിലെ പ്രശസ്തമായ ലോജിസ്റ്റിക്സ് ഗ്രൂപ്പായ ഡിപി വേൾഡിന്റെ തലവൻ സുൽത്താൻ ബിൻ സുലായേം എപ്‌സ്റ്റീൻ ഫയൽസ് വിവാദത്തിൽ ഉൾപ്പെട്ട മറ്റൊരു സെലിബ്രിറ്റിയാണ്. എപ്‌സ്റ്റീന്റെ വിവാദ ഇടപാടുകളിൽ ഉൾപ്പെട്ട ബിൻ സുലായേം നടത്തിയ വൃത്തികേടുകൾ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട രേഖകളിലൂടെ പുറംലോകം ഇതിനോടകം അറിഞ്ഞുകഴിഞ്ഞു. ഇയാൾ എപ്‌സ്റ്റീന് അയച്ച ഒരു ഇമെയിലിലും കേരളത്തെയും മലബാറികളെയും പറ്റി പറയുന്നുണ്ട്.
They (Dubai) have the tallest residential towers in the world, he tallest restaurant in the world, the largest number of Malbaris in the world, the highest crane operator in the world…. Some Malbaris go home to Kerala, get married, and then come to a Dubai Mall for their honeymoon…. എന്നൊക്കെയുള്ള വിവരങ്ങൾ സുൽത്താൻ ബിൻ സുലായേം എപ്‌സ്റ്റീനുമായി പങ്കുവയ്ക്കുന്നു.
കേരളവുമായി ബന്ധപ്പെട്ട അനേകം വിവരങ്ങൾ ഡെയിലി ന്യൂസ് ഡൈജസ്റ്റിന്റെ രൂപത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എപ്‌സ്റ്റീന് ലഭിച്ചിരുന്നു. ഇതിൽ കേരളവുമായി ബന്ധപ്പെട്ട ഇസ്ലാമിക തീവ്രവാദപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക ബുദ്ധിജീവിയായ ഹുസൈൻ മടവൂരിനെകുറിച്ചുള്ള ഒരു അന്തർദേശീയ മാധ്യമത്തിലെ ചില പരാമർശങ്ങളും എപ്‌സ്റ്റീൻസ് ഫയൽസിൽ കാണാൻ സാധിക്കും.

ബാല ലൈംഗികചൂഷണവും മാംസക്കച്ചവടവും മനുഷ്യക്കടത്തും ഉള്‍പ്പെടെ കൊടും കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായ അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മാംസം ഭക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണ് കേട്ടത്. ലോകത്തെയാകെ പിടിച്ചുലച്ച ജെഫ്രി എപ്സ്റ്റീന്‍ കേസ് ഇതോടെ പുതിയ തലത്തില്‍ എത്തി. യുഎസ് സര്‍ക്കാര്‍ പുറത്തുവിട്ട എപ്സ്റ്റീന്‍ രേഖകളില്‍ ആറിടത്ത് ‘കാനിബാലിസം’ എന്ന പരാമര്‍ശം വന്നതോടെയാണ് ഇത് കൂടുതൽ വിവാദമായത്. ഈ പശ്ചാത്തലത്തിൽ കേരളവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഗൗരവമായി കാണേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള ഏതെങ്കിലും റാക്കറ്റുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയും ഈ വർത്തയോടൊപ്പം ഉയരുകയാണ്.








Discussion about this post